സ്വന്തം കുഞ്ഞിനെ ഭർത്താവിനുവേണ്ടി മറ്റൊരാൾക്ക് നൽകിയ യുവതി.. എന്നാൽ പിന്നീട് സംഭവിച്ചത്..

എടി നീ ഒരു പെണ്ണ് ആണോ.. നിനക്ക് മനസ്സാക്ഷി എന്നു പറയുന്ന സാധനം ഉണ്ടോ.. സ്വന്തം കുഞ്ഞിനെ വിറ്റ് ഭർത്താവിനെ വാങ്ങിയ ദുഷ്ടത്തി.. നിനക്ക് ആണിനെ ആണ് ആവശ്യമെങ്കിൽ ഞങ്ങളൊക്കെ ഇവിടെ ഉണ്ടായിരുന്നില്ലേടി.. പിന്നെ എന്തിനാടി നൊന്ത് പ്രസവിച്ച കുഞ്ഞിനെ വിറ്റത്.. തനിക്ക് ചുറ്റും നിന്ന് പലവിധത്തിൽ അസഭ്യ വാക്കുകൾ പറയുകയും ചീത്തവിളിക്കുകയും നടത്തുന്നവരെ ഒന്ന് ശ്രദ്ധിക്കുക പോലും ചെയ്യാതെ റസിയ ഭർത്താവിനൊപ്പം കുഞ്ഞിനെയും മാറോട് ചേർത്ത് നടന്ന അകലുന്നത് തീവ്രമായ വേദനയോടു കൂടിയാണ് ഞാൻ നോക്കി കണ്ടത്..

അവർക്കെതിരെ ഇന്ന് ഇങ്ങനെ മുറവിളി കൂട്ടുന്നവരിൽ പലരും അവളെ ഒരിക്കലെങ്കിലും ഒന്ന് തൊടാൻ ആഗ്രഹിച്ചവരാണ് എന്ന് ഓർത്തപ്പോൾ എനിക്ക് എൻറെ ഉള്ളിൽ എവിടെയോ ഒരു സ്ത്രീയുടെ പ്രതിഷേധ ശബ്ദം ഉയർന്നു വരുന്നുണ്ടായിരുന്നു.. റസിയ ഒരു അധ്യാപികയായി ഈ നാട്ടിലേക്ക് വന്ന എനിക്ക് ഈ നാടിനെയും ഇവിടുത്തെ നാട്ടുകാരെയും ഒക്കെ പരിചയപ്പെടുത്തി തന്ന ഒരു താത്ത കുട്ടി ആണ്..

ഗ്രാമീണ ജീവിതത്തിന്റെ നന്മയും വിശുദ്ധിയും എല്ലാം അവളിൽ ആവോളം ഉണ്ടായിരുന്നു.. കുട്ടിക്കാലത്തിന്റെ നിഷ്കളങ്കത മാറുന്നതിനു മുൻപേ തന്നെ മാതാപിതാക്കൾ നഷ്ടപ്പെട്ടവൾ.. ആകെ കൂട്ടിനു ഉണ്ടായിരുന്നത് കുറച്ചു ബന്ധുക്കളും ഒരു മൂത്ത സഹോദരിയും.. പിന്നെ കൂട്ടിനുണ്ടായിരുന്നത് ആസ്മ എന്ന മാറാത്ത ഒരു രോഗവും..

അവളെ പരിചയപ്പെട്ട ആദ്യദിവസം ഞാൻ അവളോട് പറഞ്ഞത് അവളുടെ അസുഖത്തിന് ഇപ്പോഴുള്ള നൂതന ചികിത്സാ രീതികളെ കുറിച്ചാണ്.. ചികിത്സയും ശ്രദ്ധയും കിട്ടിയാൽ ഒരു പരിധി വരെ ഇത് മാറും എന്നു പറഞ്ഞപ്പോൾ ഒരു ചിരി മാത്രമായിരുന്നു അവളുടെ മറുപടി.. ആ ഒരു ചിരിയിൽ എല്ലാം അടങ്ങിയിരുന്നു.. അവളുടെ നിസ്സഹായതയും ഒറ്റപ്പെടലും എല്ലാം.. അവൾക്ക് ആകുന്ന ചെറിയ ജോലികളൊക്കെ ചെയ്ത് ചെറുപ്പം മുതൽ അവൾക്കായിട്ട് ഒരു സമ്പാദ്യം ഉണ്ടാക്കിയിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…