ചേരാനല്ലൂർ പോലീസ് സ്റ്റേഷനിലെ പാർക്കിംഗ് ഭാഗത്ത് ബുള്ളറ്റ് പാർക്ക് ചെയ്ത് ഇൻസ്പെക്ടർ രജീഷ് അശോകൻ അകത്തേക്ക് കയറി.. ചെന്ന പാടെ കോൺസ്റ്റബിൾ അശോകൻ അറിയിച്ചു.. സാർ സിഐ സർ താങ്കളെ അന്വേഷിച്ചു എന്ന്.. എന്നെയോ.. അതേ സാർ.. എന്താണ് കാര്യം എന്ന് അറിയാതെ അയാൾ സിഐയുടെ മുറിയിലേക്ക് കയറി.. അറ്റൻഷനോട് സല്യൂട്ട് കൊടുക്കുന്നതിനിടയിൽ സി ഐ പറഞ്ഞു.. രജീഷ് അമ്പലക്കടവിൽ ഒരു ആക്സിഡൻറ്..
എനിക്ക് അറിയാവുന്ന ഒരു വ്യക്തി വിളിച്ചു പറഞ്ഞതാണ്.. കാർ അവിടെ മതിലിൽ ഇടിച്ചു എന്നാണ് പറഞ്ഞത്.. എന്തായാലും താൻ ഒന്നു പോയി ചെന്ന് നോക്കണം.. ഓക്കേ സാർ.. അല്ലെങ്കിലും എനിക്ക് അറിയാമായിരുന്നു അത് എന്തെങ്കിലും വള്ളിക്കെട്ട് കേസ് ആവുമെന്ന്.. എൻറെ മനസ്സിൽ ഞാൻ അങ്ങനെ വിചാരിച്ചു എങ്കിലും പുറത്തു കാണിച്ചില്ല.. ഞാൻ വേഗം പുറത്തേക്കിറങ്ങിയപ്പോൾ ഡ്രൈവർ ജീപ്പ് റെഡിയാക്കി.. കുറച്ച് ആളുകൾ അവിടെ കൂടിയിട്ടുണ്ട്..
ഇടിച്ച വണ്ടി അവിടെ കിടക്കുന്നുണ്ട്.. ഒരു ഹോണ്ട കാർ ആണ് അത് മതിൽ തകർത്തിട്ടുണ്ട്.. അല്ലെങ്കിലും അത് വീഴാൻ കാത്തു നിൽക്കുന്ന കുറെ വർഷം പഴക്കമുള്ള ഒരു മതിലാണ് എന്ന് തോന്നുന്നു.. എസ്ഐയെ കണ്ടതും കഷണ്ടി കയറിയ ഒരാൾ അദ്ദേഹത്തിൻറെ അടുത്തേക്ക് ഓടി.. അയാളുടെ ഓട്ടം കണ്ടപ്പോൾ തന്നെ തോന്നി അയാളുടെ മതിലാണ് അത് എന്ന്.
എൻറെ ഊഹം തെറ്റിയില്ല എന്നെ കണ്ടതും അയാൾ പറഞ്ഞു തുടങ്ങി.. സാറേ ഇതിപ്പോൾ സ്ഥിരം പരിപാടിയാണ്.. ഈ മതിൽ കെട്ടിയപ്പോൾ മുതൽ ആരെങ്കിലും വന്ന് കയറും.. വണ്ടിയുടെ ആളുകളെ കൊണ്ട് ഈ മതിൽ കെട്ടിത്തരാതെ ഇവിടെ നിന്ന് പറഞ്ഞു വിടരുത്.. അപ്പോൾ ഇത് സ്ഥിരമായിട്ട് പൊളിയാറുണ്ടോ.. അതേ സർ എനിക്ക് ഇത് കെട്ടി കെട്ടി മതിയായി.. എവിടെ വണ്ടിയോടിച്ച വ്യക്തികൾ.. സർ ആ വീട്ടിൽ ഇരിക്കുന്നുണ്ട്.. മാന്യനാണ് എന്ന് തോന്നിക്കുന്ന ഒരു വ്യക്തി പറഞ്ഞു.. രണ്ട് പാവം പിടിച്ച പെൺകുട്ടികളാണ് സാർ അവർ രണ്ടുപേരും നല്ലപോലെ പേടിച്ചിട്ടുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..